Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sunny Joseph

പിഎം ശ്രീ പദ്ധതിയിലൂടെ സ്‌കൂളുകളെ ആര്‍എസ്എസ് ശാഖകളാക്കുന്നു: സണ്ണി ജോസഫ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതോ‌ടെ കേരളത്തിലെ സ്‌കൂളുകളെ ആര്‍എസ്എസ് ശാഖകളാക്കിമാറ്റാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. സിപിഎമ്മിന്‍റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്‍റെ ഫലമായാണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഘടകകക്ഷി മന്ത്രിമാരും സിപിഎം മന്ത്രിമാരും ഈ ധാരണപത്രത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നത് തന്നെ വലിയ ഗതികേടാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യങ്ങൾക്കാണ് സംസ്ഥാന താത്പര്യത്തേക്കാൾ മുൻഗണന നൽകുന്നത്.

അതിനാലാണ് കേരളവും അതീവരഹസ്യമായി പിഎം ശ്രീയുടെ ഭാഗമായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പിഎം ശ്രീ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ നിലപാടിനെതിരെ നിയമപോരാട്ടം നടത്താമെന്ന മന്ത്രിസഭാ തീരുമാനം പോലും അട്ടിമറിക്കാൻ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

പദ്ധതി ആരംഭിച്ചത് മുതൽ ശക്തമായി എതിർത്തിരുന്ന പിണറായി സർക്കാർ ധൃതിപിടിച്ച് അതിന്‍റെ ഭാഗമായത് മുഖ്യമന്ത്രി ഈ മാസം പത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്. എന്ത് ഡീലാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉണ്ടാക്കിയതെന്ന് അറിയാൻ കേരളത്തിന് അവകാശമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

 

Kerala

പി.ജെ.കുര്യൻ ലക്ഷ്യംവച്ചത് സംഘടനയുടെ ശാക്തീകരണം: സണ്ണി ജോസഫ്

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പി.ജെ.കുര്യൻ ലക്ഷ്യംവച്ചത് സംഘടനയുടെ ശാക്തീകരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

പാർട്ടി കൂടുതൽ ശക്തമാകണമെന്ന് സീനിയർ കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

യൂത്ത് കോൺഗ്രസ്, കെഎസ്‌ യു പ്രവർത്തകർ പോലീസിന്‍റെ അക്രമങ്ങൾ നേരിട്ടാണ് മുന്നോട്ട് പോകുന്നത്. ഈ പ്രതിസന്ധികളിലും സമരപരിപാടികൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

തരൂർ താരപ്രചാരകരുടെ പട്ടികയിൽ ഉണ്ടായിരുന്നു; ആരെയും പ്രത്യേകമായി ക്ഷണിച്ചില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: നിലമ്പൂരില്‍ പ്രചാരണത്തിന് പോകാഞ്ഞത് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണെന്ന ശശി തരൂരിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. നിലമ്പൂരിലേക്ക് ആർക്കും പ്രത്യേക ക്ഷണമില്ലായിരുന്നു. തരൂർ താരപ്രചാരകരുടെ പട്ടികയിൽ ഉണ്ടായിരുന്നെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

എ.കെ.ആന്‍റണി ഒഴികെയുള്ള എല്ലാവരും നിലന്പൂരിൽ എത്തി. തെരഞ്ഞെടുപ്പ് സമയത്ത് തരൂർ വിദേശത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ പരിഗണിച്ചില്ലെന്ന തരൂരിന്‍റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കി കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടിക വ്യാഴാഴ്ച തന്നെ പുറത്തുവന്നിരുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമതായി തരൂരിന്‍റെ പേരുണ്ടായിരുന്നു.

ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിലാണ് തരൂരിന്‍റെ പേരുമുള്ളത്. കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്‍റെ പേര്.

നിലമ്പൂരില്‍ പ്രചാരണത്തിന് പോകാത്തത് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന ദിവസം കൂടുതല്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നില്ല. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ പറഞ്ഞിരുന്നു.

Latest News

Up